രണ്ടു ജന്മദിനങ്ങളുടെ ഓര്‍മ്മയില്‍.... 2009 ഫെബ്രുവരി എഡിറ്റോറിയല്‍
ഫെബ്രുവരി പന്ത്രണ്ട് രണ്ടു മഹാന്മാരുടെ ജന്മദിനമാണ്. ജീവന്റെ നാള്‍വഴി കണ്ടെത്തിയ ഡാര്‍വ്വിന്റേയും മനുഷ്യതുല്യതയ്ക്കും ജനാധിപത്യത്തിനും വേണ്ടി പോരാടി മരിച്ച എബ്രഹാം ലിങ്കന്റേയും. രണ്ടു പേരും ഇരുന്നൂറു വയസ്സ് പൂര്‍ത്തിയാക്കി നമ്മുടെ മനസ്സുകളില്‍ ജീവിക്കുന്നു.
ഗലീലിയോ ഭൌതികശാസ്ത്രത്തില്‍ ഊട്ടിയുറപ്പിച്ച ശാസ്ത്രത്തിന്റെ അന്വേഷണരീതി ജീവശാസ്ത്രത്തിലേക്കു കൂടി വ്യാപിപ്പിച്ചു കൊണ്ട് ഡാര്‍വ്വിന്‍ ഒരു പുതിയ വിപ്ലവത്തിന് തുടക്കം കുറിക്കുകയായിരുന്നു. ദൈവസൃഷ്ടികളെല്ലാം ഒരു മാറ്റവുമില്ലാതെ അതേ പടി തുടരുന്നു എന്നു വിശ്വസിച്ചിരുന്ന ഒരു യാഥാസ്ഥിതിക സമൂഹത്തിലേക്ക് ജീവരൂപങ്ങള്‍ നിരന്തരം പരിണാമത്തിന് വിധേയമായാണ് എന്നും, മുന്‍പ് ഉണ്ടായിരുന്ന പല ജീവിവര്‍ഗ്ഗങ്ങളും അന്യം നിന്നു പോവുകയോ രൂപപരിണാമം സംഭവിച്ചു പോവുകയോ ചെയ്തിരിക്കുന്നു എന്നും ഉള്ള ആശയങ്ങള്‍ തെളിവുകളുടെ സഹായത്തോടെ എത്തിച്ചത് ഡാര്‍വ്വിനാണ്. അതിന് അദ്ദേഹത്തിന് നേരിടേണ്ടി വന്ന വിമര്‍ശനങ്ങള്‍ക്കും പരിഹാസത്തിനും കണക്കില്ല. ഇന്നിപ്പോള്‍ പരിണാമപ്രക്രിയയുടെ തന്മാത്രാ തലം വരെ വ്യക്തമായിരിക്കുന്നു എന്നു മാത്രമല്ല സൂഷ്മജിവികളുടെ ജനിതകഘടനയില്‍ മാറ്റം വരുത്തി കൃതൃമമായി പരിണാമം സൃഷ്ടിക്കാനുള്ള കഴിവുവരെ മനുഷ്യന്‍ നേടിയിരിക്കുന്നു.
ഗലീലിയോയും ഡാര്‍വ്വിനും ശാസ്ത്രത്തിന്റെ വളര്‍ച്ചയില്‍ വഹിച്ച പങ്കു പോലെ തന്നെ പ്രധാനമാണ് ആരോഗ്യകരമായ ഒരു ജനാധിപത്യ സമൂഹത്തിന്റെ സൃഷ്ടിയില്‍ എബ്രഹാം ലിങ്കണ്‍ വഹിച്ച പങ്കും. ലിങ്കന്റെ ജന്മനാട് ഇന്ന് ലോകാധിപത്യം കൊതിക്കുന്ന ഒരു സാമ്രാജ്യശക്തിയായി മാറിപ്പോയെങ്കിലും ലോകമാകെ നോക്കിയാല്‍ ജനാധിപത്യത്തിന് അനുകൂലമായ ഒരു സാഹചര്യം വളര്‍ന്നു വരുന്നുണ്ട് എന്നത് ആശാവഹമായ കാര്യമാണ്.
യഥാര്‍ത്ഥ ജനാധിപത്യ ബോധമില്ലാത്ത ഒരു സമൂഹത്തില്‍ ശാസ്ത്രത്തിന്റെ വളര്‍ച്ച എത്രമാത്രം അപകടം ചെയ്യും എന്നതിന്റെ നല്ല ഉദാഹരണമാണ് ഹിറ്റ്ലറുടെ ജര്‍മ്മനിയും ഇന്നത്തെ അമേരിക്കയും. ശാസ്ത്രം ചൂഷണത്തിനും യുദ്ധോപകരണങ്ങളുടെ നിര്‍മ്മിതിക്കും ഉള്ള ഒരു ഉപാധിയായി മാറുന്നതോടെ അത് ജനവിരുദ്ധവുമാകുന്നു. ശാസ്ത്രവും ശാസ്ത്രബോധവും ജനാധിപത്യബോധവും കൈകോര്‍ത്തു മുന്നേറിയാലെ ഒരു തുല്യ സമൂഹസൃഷ്ടി സാധ്യമാകൂ. ഫെബ്രുവരി പന്ത്രണ്ടിന്റെ സന്ദേശം അതായിരിക്കട്ടെ.
ഗലീലിയോ ഭൌതികശാസ്ത്രത്തില്‍ ഊട്ടിയുറപ്പിച്ച ശാസ്ത്രത്തിന്റെ അന്വേഷണരീതി ജീവശാസ്ത്രത്തിലേക്കു കൂടി വ്യാപിപ്പിച്ചു കൊണ്ട് ഡാര്‍വ്വിന്‍ ഒരു പുതിയ വിപ്ലവത്തിന് തുടക്കം കുറിക്കുകയായിരുന്നു. ദൈവസൃഷ്ടികളെല്ലാം ഒരു മാറ്റവുമില്ലാതെ അതേ പടി തുടരുന്നു എന്നു വിശ്വസിച്ചിരുന്ന ഒരു യാഥാസ്ഥിതിക സമൂഹത്തിലേക്ക് ജീവരൂപങ്ങള്‍ നിരന്തരം പരിണാമത്തിന് വിധേയമായാണ് എന്നും, മുന്‍പ് ഉണ്ടായിരുന്ന പല ജീവിവര്‍ഗ്ഗങ്ങളും അന്യം നിന്നു പോവുകയോ രൂപപരിണാമം സംഭവിച്ചു പോവുകയോ ചെയ്തിരിക്കുന്നു എന്നും ഉള്ള ആശയങ്ങള്‍ തെളിവുകളുടെ സഹായത്തോടെ എത്തിച്ചത് ഡാര്‍വ്വിനാണ്. അതിന് അദ്ദേഹത്തിന് നേരിടേണ്ടി വന്ന വിമര്‍ശനങ്ങള്‍ക്കും പരിഹാസത്തിനും കണക്കില്ല. ഇന്നിപ്പോള്‍ പരിണാമപ്രക്രിയയുടെ തന്മാത്രാ തലം വരെ വ്യക്തമായിരിക്കുന്നു എന്നു മാത്രമല്ല സൂഷ്മജിവികളുടെ ജനിതകഘടനയില്‍ മാറ്റം വരുത്തി കൃതൃമമായി പരിണാമം സൃഷ്ടിക്കാനുള്ള കഴിവുവരെ മനുഷ്യന്‍ നേടിയിരിക്കുന്നു.
ഗലീലിയോയും ഡാര്‍വ്വിനും ശാസ്ത്രത്തിന്റെ വളര്‍ച്ചയില്‍ വഹിച്ച പങ്കു പോലെ തന്നെ പ്രധാനമാണ് ആരോഗ്യകരമായ ഒരു ജനാധിപത്യ സമൂഹത്തിന്റെ സൃഷ്ടിയില്‍ എബ്രഹാം ലിങ്കണ്‍ വഹിച്ച പങ്കും. ലിങ്കന്റെ ജന്മനാട് ഇന്ന് ലോകാധിപത്യം കൊതിക്കുന്ന ഒരു സാമ്രാജ്യശക്തിയായി മാറിപ്പോയെങ്കിലും ലോകമാകെ നോക്കിയാല്‍ ജനാധിപത്യത്തിന് അനുകൂലമായ ഒരു സാഹചര്യം വളര്‍ന്നു വരുന്നുണ്ട് എന്നത് ആശാവഹമായ കാര്യമാണ്.
യഥാര്‍ത്ഥ ജനാധിപത്യ ബോധമില്ലാത്ത ഒരു സമൂഹത്തില്‍ ശാസ്ത്രത്തിന്റെ വളര്‍ച്ച എത്രമാത്രം അപകടം ചെയ്യും എന്നതിന്റെ നല്ല ഉദാഹരണമാണ് ഹിറ്റ്ലറുടെ ജര്‍മ്മനിയും ഇന്നത്തെ അമേരിക്കയും. ശാസ്ത്രം ചൂഷണത്തിനും യുദ്ധോപകരണങ്ങളുടെ നിര്‍മ്മിതിക്കും ഉള്ള ഒരു ഉപാധിയായി മാറുന്നതോടെ അത് ജനവിരുദ്ധവുമാകുന്നു. ശാസ്ത്രവും ശാസ്ത്രബോധവും ജനാധിപത്യബോധവും കൈകോര്‍ത്തു മുന്നേറിയാലെ ഒരു തുല്യ സമൂഹസൃഷ്ടി സാധ്യമാകൂ. ഫെബ്രുവരി പന്ത്രണ്ടിന്റെ സന്ദേശം അതായിരിക്കട്ടെ.
എഡിറ്റര്‍
ശ്രീ. കെ. പാപ്പൂട്ടി
ശ്രീ. കെ. പാപ്പൂട്ടി
2 comments:
സുഹൃത്തേ,
ഞാൻ എന്റെ ബ്ലോഗിൽ താങ്കളുടെ അസാന്നിദ്ധ്യം അറിയുന്നു
good
Post a Comment